Sunday, 4 December 2016

KOTTARAKARA MEENPIDIPARA










MEEN PIDIPARA AND MALAMEL PARA (മീൻപിടിപാറയും മലമേൽപാറയും)

മീൻപിടിപാറയും മലമേൽപാറയും

കൊല്ലം ജില്ലയിലെ ഏറ്റവും പ്രാധാന്യമുള്ള  രണ്ട് ജൈവവൈവിധ്യ മേഖലകളാണ് മീൻപിടിപാറയും  മലമേൽ പാറയും .ഇടമുളയ്ക്കല് ഗ്രാമപഞ്ചായത്തിലെ അറയ്ക്കല് വില്ലേജിലാണ് പ്രകൃതി രമണീയമായ മലമേല് പാറ. ഈ പാറയിലെ പ്രധാന ആകര്ഷണം നൂറ്റാണ്ടുകള് പഴക്കമുള്ള ഇരുമ്പഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രവും ഇവിടെ തമ്പടിച്ചിരിക്കുന്ന വാനരപ്പടയുമാണ്.മലമേല് പാറയില് നിന്നുള്ള ദൂരക്കാഴ്ച ആരെയും വശീകരിക്കും. സമുദ്രനിരപ്പില് നിന്ന് ആയിരത്തിലധികം അടി ഉയരത്തില് സ്ഥിതിചെയ്യുന്ന അമ്പലപ്പാറയില് നൂറ്റാണ്ടുകള് പഴക്കമുള്ള അരയാല് സന്ദര്ശകരെ അമ്പരപ്പിക്കും. പുരാതന വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഒരേ ശ്രീകോവിലില് ശിവ-വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രം.
അറുപത് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പാറക്കൂട്ടങ്ങള്ക്കിടയില് അത്യപൂര്വമായ ജൈവശ്യംഖലകള് അധിവസിക്കുന്നു. ആഫ്രിക്കയില് കാണപ്പെടുന്ന സാന്ഡ്ഗ്രൂസ് പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അത്യപൂര്വമായ ഇനം സസ്യങ്ങള്, മറ്റ് ജീവജാലങ്ങള് എന്നിവ ശാസ്ത്രാന്വേഷികള്ക്ക് കൗതുകമാണ്. നാടുകാണിപ്പാറ, ശാസ്താംപാറ, ശംഖൂത്ത് പാറ, ഗോളപ്പാറ, നടപ്പാറ, കുടപ്പാറ എന്നീ പേരുകളിലാണ് പ്രധാന പാതകള് അറിയപ്പെടുന്നത്. നാടുമുഴുവന് കാണാന് കഴിയുമെന്നതിനാലാണ് അമ്പലപ്പാറയ്ക്ക് ആ പേര് പഴമക്കാര് നല്കിയത്. ഇത് ജില്ലയിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണെന്ന് പറയപ്പെടുന്നു.കൊല്ലം തങ്കശ്ശേരി വിളക്കുമാടം, ചണ്ണപ്പേട്ട കുടുക്കത്തുപാറ, ചടയമംഗലം ജഡായുപ്പാറ എന്നിവ ഇവിടെ നിന്നും കാണാന് കഴിയും.
അമ്പലപ്പാറയില് വറ്റാത്ത നീരുറവകളുണ്ട്. ജില്ലയില് ശാസ്താംകോട്ട കഴിഞ്ഞാല് ഏറ്റവും കൂടുതല് വാനരന്മാരും മയിലുകളും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല് ഇവിടുത്തെ പ്രകൃതി രമണീയത സംരക്ഷിക്കുന്നതിനോ ടൂറിസം പ്രയോജനപ്പെടുത്തി മേഖലയുടെ വികസനത്തിനോ അധികൃതര് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.നാടുകാണിപ്പാറയ്ക്കും ഇടയ്ക്ക് ഇടുങ്ങിയ ഗുഹ പോലെ ഒരു ദ്വാരം. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ... മൃഗങ്ങളുടെ സഞ്ചാരത്തിനു പ്രകൃതി കനിവോടെ അളന്നുനൽകിയ വഴിത്താര. പരുക്കൻ പാറകളിൽ അള്ളിപ്പിടിച്ചും നൂഴ്ന്നിറങ്ങിയും മുന്നോട്ടുപോകുമ്പോൾ ഏതു ധൈര്യശാലിയുടെയും ശ്വാസം ഒരുവേള നിലച്ചേക്കാം.പാറകളുടെ വിടവിലായി കാണാം, പുലിച്ചാൺ. പുലിയുടെ താവളം. ഉള്ളിലേക്കു തലയൊന്നു നീട്ടി നോക്കൂ, പഴക്കമേറെച്ചെന്നചൂര് മണക്കുന്നു. മനുഷ്യന്റെ കടന്നുവരവിനു മുൻപു പുലി അടക്കം വന്യമൃഗങ്ങൾ മലമടക്കുകൾ വസിച്ചിരുന്നു .
കൊല്ലം ജില്ലയിൽ അധികം അറിയപെടാതെ കിടക്കുന്ന ,മികച്ച ടൂറിസം സാധ്യതയുള്ള  മനോഹരമായ  ഒരു സ്ഥലമാണ് കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ .സെൻറ് ഗ്രീഗോറിയോസ് കോളേജ്  ന് സമീപമാണ് ഈ വിനോദ സഞ്ചാരകേന്ദ്രം .കൊല്ലം ജില്ലയിലെ കോളേജ് വിദ്ധ്യാർത്തികളുടെ  ഇഷ്ട വിനോദകേന്ദ്രമാണ്  മീൻ പിടിപ്പാറ .കിഴക്കെതെരുവ് അറപ്പുര ഭാഗം , ഐപ്പള്ളൂർ  എന്നീ  പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീരുറവകൾ മീൻ പിടിപ്പാറയിൽ എത്തുന്നതോടെ ജലപ്രവാഗമായി മാറുന്നു കിലോമീറ്ററോളം ദൂരം പാറക്കെട്ടുകൽക്കിടയിലൂടെയും ഔഷധ ചെടികൾക്കിടയിലൂടെയും ഒഴുകി, മീൻ പിടിപ്പാറയിൽ എത്തുന്ന ജലം ഔഷധ ഗുണമുള്ളതായി തീരുന്നു .സ്ഥല വാസികൾ കുടിക്കുന്നതിന് ഈ ജലം ഉപയോഗിക്കുന്നു .മീൻ പിടിപ്പാറ  മനോഹരമായ ഒരു  കാഴ്ച  തന്നെയാണ് കുട്ടികൾക്ക് ഇവിടെ നീന്താനും വെള്ളത്തിലൂടെ മണിക്കൂറുകൾ തെന്നി നീങ്ങാനുമുള്ള സൗകര്യമുണ്ട് .കുളിമയുള്ള വെള്ളത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന കുട്ടികൾ ധാരളമാണ് .ടൂറിസം വകുപ്പ് ഏറ്റടുത്തു ആധൂനിക സൗകര്യങ്ങൾ ഒരുക്കിയാൽ  മികച്ച സാദ്ധ്യത കളുള്ള  ഒരു പ്രകൃതി മനോഹര ,അനുഗ്രഹ ഭൂമിയാണ്‌ മീൻ പിടിപ്പാറ .പാറക്കൂട്ടങ്ങൾ പിന്നിട്ടു  മുകളിലെത്തുമ്പോൾ  മൈലാടും പാറയാണ്‌ ..അവിടെ എത്തിയാൽ കടപ്പുറത്ത് നിൽക്കുന്ന പ്രതീതിയാണ് . നല്ല കാറ്റാണ് , ക്ഷീണമെല്ലാം അതോടെ അകലും. പാറക്കൂട്ടങ്ങൾക്കു വിവിധ മരങ്ങൾ സമൃദ്ധമായി വളരുന്നു.


പ്രൊഫ്. ജോൺ കുരാക്കാർ

Saturday, 3 December 2016

MEENPIDIPARA AND MARUTHIMALA

മരുതിമലയും മീൻപിടിപാറയും

കൊല്ലം ജില്ലയിലെ    വളർന്നുകൊണ്ടിരിക്കുന്ന രണ്ട്  വിനോദസഞ്ചാര കേന്ദ്രങ്ങളാണ്  മരുതിമലയും മീൻപിടിപാറയും . കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിൽ 300 ഓളം ഏക്കർ സ്ഥലത്ത് ഭൂനിരപ്പിൽ നിന്നും ആയിരത്തോളം അടി ഉയരത്തിൽ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ് മുട്ടറ മരുതിമല എന്ന മനോഹരപ്രദേശം .അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ്‌  കോളേജിൻറെ  സമീപത്തുള്ള അതിമനോഹരമായ  ഒരു താഴ്വരപ്രദേശമാണ്‌  മീൻപിടിപാറ .പരിശുദ്ധമായ നീരുറവയുടെ ഉറവിടമാണ് മീൻപിടിപാറ .ഇത് കൊല്ലംജില്ലയിലെ സഞ്ചാരികളുടെ ഒരു പറുദീസയാണ് . കൊട്ടാരക്കര പട്ടണത്തോട് വളരെ അടുത്തതായി സ്ഥിതിചെയ്യുന്ന മീൻപിടിപാറ പട്ടണത്തിൻറെ മുഖഛായ തന്നെ ഭാവിയിൽ മാറ്റും .
"മരുതിമലയെ കുറിച്ച്  ധാരാളം  ഐതീകങ്ങൾ നിലവിലുണ്ട് ",ഹനുമാന് സ്വാമി മൃതസഞ്ജീവനി അടങ്ങിയ മരുത്വാമല ഉള്ളം കൈയ്യില് കൊണ്ടുപോയപ്പോള് ഭുമിയില് അടര്ന്നുവീണ ഒരു ഭാഗ.മാണ്  "മരുതിമല".ഹനുമാന് സ്വാമിയുടെ പിന്തലമുറക്കാരായ വാനരന്മാര് വിഹരിക്കുന്ന ഇതിഹാസപര്വ്വം.ഇന്ന് മനുഷ്യന്റെ അത്യാര്ത്തിയുടെ ഫലമായി നാശത്തിന്റെ വക്കിലാണ്.ഇവിടെ നിന്ന് നോക്കിയാല് നാല്പ്പതു കിലോമീറ്റര് ദൂരെയുള്ള കൊല്ലം തങ്കശ്ശേരി വിളക്കുമാടം വരെ കാണാം.ആയിരക്കണക്കിന്അപൂര്വഔഷധ സസ്യങ്ങളുടെ ഉറവിടം കൂടിയാണ് മരുതിമല . അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത് . പാറയുടെ മുകളില് നിന്ന് ചുറ്റും നോക്കിയാല് നാം അനുഭവിക്കുന്നത് കാഴ്ച്ചയുടെ അനന്തസൌന്ദര്യമാണ്. വെള്ളിമണികള് പോലെ തിരകള് മറിയുന്ന അറബിക്കടലും മഞ്ഞുമേഘങ്ങള് തഴുകി താരാട്ടു പാടിയുറക്കുന്ന സഹ്യനും ദൂരത്തിന്റെ നിയമങ്ങള് ലംഘിച്ച് നമ്മുടെ കണ്ണില് പ്രത്യക്ഷപ്പെടുന്നു. ഉദയാസ്തമനങ്ങളുടെ ചെമന്ന സൂര്യവട്ടം ചക്രവാള സീമയില് പ്രതിബിംബിക്കുന്നത് കാണാന് ഇന്നും നൂറുകണക്കിന്  ആളുകള് മരുതിമല കയറുന്നു. മീൻപിടിപാറയും മരുതിമലയും പ്രകൃതിയുടെ വരദാനമാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

Wednesday, 9 November 2016

MEENPIDI PARA AND CHUTTI PARA(മീൻപിടിപാറയും ചുട്ടിപ്പാറയും)

മീൻപിടിപാറയും ചുട്ടിപ്പാറയും
മീൻപിടിപാറയും ചുട്ടിപ്പാറയും  കേരളത്തിലെ മനോഹരങ്ങളായ  രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് . മീൻപിടിപാറ കൊട്ടാരക്കരയിലും ചുട്ടിപ്പാറ പത്തനംതിട്ടയിലുമാണ് .പ്രകൃതിയെ അടുത്തറിയാൻ  വിനോദ പഠനകേന്ദ്രങ്ങൾ സഹായിക്കും 
മീൻപിടിപ്പാറപ്രകൃതിഒരുക്കുന്നദൃശ്യവിസ്മയമാണ് .ഐപ്പള്ളൂർ  അറപ്പുര ഏലായിൽ നിന്ന് ഉത്ഭവിച്ച് പാറകെട്ടുകളിലൂടെ ഒഴുകി എത്തുന്ന അരുവികൾ മീൻപിടിപാറയിൽ എത്തുമ്പോഴേക്കും മനോഹരമായ ഒരു  പ്രകൃതിവിസ്മയമായി മാറുകയാണ്കൊട്ടാരക്കര  പുലമൺ കവലയിൽ  നിന്ന്കിലോമീറ്ററാണ് മീൻപിടിപാറയിലെക്കുള്ളത് .പ്രകൃതി  സൗന്ദര്യംആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്  മീൻപിടിപ്പാറകൊച്ചുമീൻപിടിപ്പാറ ,മൈലാടുംപാറ  എന്നിവ  മീൻപിടിപാറയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു .തൊട്ടടുത്തുള്ള .മൈലാടുംപാറയിൽ കയറിയാൽ കടപ്പുറത്ത് ഇരിക്കുന്ന പ്രതീതിയാണ്.രാമായണ കാലത്ത് രാമനും സീതയും മൈലാടുംപാറയിലും മീൻപിടിപാറയിലും എത്തിയിരുന്നതായി പഴമക്കാർ വിശ്വസിക്കുന്നു  .കൊട്ടാരക്കര സെൻറ് .ഗ്രിഗോറിയസ് കോളേജിന് സമീപത്താണ്  മനോഹര ഭൂമി .
.പത്തനംതിട്ടക്ക്  കിരീടമായി ശോഭിക്കുന്ന ചുട്ടിപ്പാറയ്ക്കും പറയാനുണ്ട് കുറേ രാമായണ വിശേഷങ്ങൾ.വനവാസകാലത്ത് രാമന്റെ യാത്ര ഇങ്ങ് ചുട്ടിപ്പാറയിലും എത്തിയിരുന്നു എന്നാണ് വിശ്വാസം . യാത്രയ്ക്കിടയിൽ ഇവിടം വിശ്രമിക്കാൻ തിരഞ്ഞെടുത്തു എന്നാണ് കരുതുന്നത് ...ഇവിടെ കാണുന്ന ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ.
കാറ്റാടിപ്പാറയിൽ നിന്നു നോക്കണം ചേലവിരിച്ചപായുടെ സൗന്ദര്യം അറിയാൻ. ഇവിടെ താമസിച്ചിരുന്ന കാലത്ത് സീത തന്റെ ചേല ഉണക്കാൻ വിരിച്ചിരുന്നത് പാറയിലായിരുന്നത്രെ..ചേലവിരിച്ചപാറ എന്ന പേരു കിട്ടാനും കാരണം ഇതു തന്നെ. ഇപ്പോഴും ചേലവിരിച്ചിട്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന കാഴ്ച ഇവിടെ നിന്നാൽ കാണാം...ഹനുമാൻ വിശ്രമിച്ചിരുന്നത് പാറയിലായിരുന്നു. ഹനുമാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ പിതാവായ വായുഭഗവാൻ ഇവിടെ നിറഞ്ഞു നിൽക്കുകയാണ് എന്നും വിശ്വസിക്കപ്പെടുന്നു. കാറ്റാടിപ്പാറയ്ക്കു സമീപത്തായി കാണുന്ന ചെറിയ കിണറ്റിൽ നിന്നാണ് ശ്രീരാമനും കൂട്ടരും ജലം സ്വീകരിച്ചിരുന്നത് എന്നാണ് വിശ്വാസം.
കൊട്ടാരക്കരയിൽ ടൂറിസത്തിന് വൻസാധ്യതകളുണ്ട് പന്തീരുകുലത്തിൽ പിറന്ന പെരുന്തച്ചൻ നിർമ്മിച്ച മഹാഗണപതി ക്ഷേത്രം, കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ നാടുവാണ കൊട്ടാരക്കര പ്രദേശം, മഹാരാജാക്കന്മാരുടെ കൊട്ടാരങ്ങൾ , പ്രകൃതി രമണീയമായ മീൻപിടിപാറ എന്നീ സ്ഥലങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കത്തക്ക രീതിയിലുള്ളാതാണ്‌.കൊട്ടാരക്കര ഐപ്പള്ളൂര്കിഴക്കേത്തെരുവ് എന്നീ  വാര്ഡു കളിലൂടെ ഒഴുകുന്ന  മീന്പിടിപാറ പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമാണ്. നൂറുകണക്കിന് യുവജനങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത് .ഏതാനം വർഷമായി  മീൻപിടിപാറ വിനോദസഞ്ചാര വികസന സമിതിയും കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്നുണ്ട് . ഏതാനം മാസം മുൻപ് യു.ആർ .  യുടെ നേതൃത്വത്തിൽ അറുപതിലധികം വിദേശരാജ്യ പ്രതിനിധികൾ മീൻപിടിപാറ സന്ദർശിച്ചു പഠനം നടത്തുകയുണ്ടായി .

പ്രൊഫ്. ജോൺ കുരാക്കാർ



MEENPIDI PARA (കൊട്ടാരക്കര മീൻപിടിപ്പാറ മികച്ച ടൂറിസംസാദ്ധ്യത യുള്ള പ്രകൃതി രമണീയമായ സ്ഥലം)

കൊട്ടാരക്കര  മീൻപിടിപ്പാറ
മികച്ച ടൂറിസംസാദ്ധ്യത യുള്ള 
പ്രകൃതി രമണീയമാ സ്ഥലം

കൊല്ലം ജില്ലയിൽ അധികം അറിയപെടാതെ കിടക്കുന്ന ,മികച്ച ടൂറിസം സാധ്യതയുള്ള  മനോഹരമായ  ഒരു സ്ഥലമാണ് കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ .സെൻറ് ഗ്രീഗോറിയോസ് കോളേജ്  ന് സമീപമാണ് വിനോദ സഞ്ചാരകേന്ദ്രം .കൊല്ലം ജില്ലയിലെ കോളേജ് വിദ്ധ്യാർത്തികളുടെ  ഇഷ്ട വിനോദകേന്ദ്രമാണ്  മീൻ പിടിപ്പാറ .കിഴക്കെതെരുവ് അറപ്പുര ഭാഗം , ഐപ്പള്ളൂർ  എന്നീ  പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീരുറവകൾ മീൻ പിടിപ്പാറയിൽ എത്തുന്നതോടെ ജലപ്രവാഗമായി മാറുന്നു കിലോമീറ്ററോളം ദൂരം പാറക്കെട്ടുകൽക്കിടയിലൂടെയും ഔഷധ ചെടികൾക്കിടയിലൂടെയും ഒഴുകി, മീൻ പിടിപ്പാറയിൽ എത്തുന്ന ജലം ഔഷധ ഗുണമുള്ളതായി തീരുന്നു .സ്ഥല വാസികൾ കുടിക്കുന്നതിന് ജലം ഉപയോഗിക്കുന്നു .
മീൻ പിടിപ്പാറ  മനോഹരമായ ഒരു  കാഴ്ച  തന്നെയാണ് കുട്ടികൾക്ക് ഇവിടെ നീന്താനും വെള്ളത്തിലൂടെ മണിക്കൂറുകൾ തെന്നി നീങ്ങാനുമുള്ള സൗകര്യമുണ്ട് .കുളിമയുള്ള വെള്ളത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന കുട്ടികൾ ധാരളമാണ് .ടൂറിസം വകുപ്പ് ഏറ്റടുത്തു ആധൂനിക സൗകര്യങ്ങൾ ഒരുക്കിയാൽ  മികച്ച സാദ്ധ്യത കളുള്ള  ഒരു പ്രകൃതി മനോഹര ,അനുഗ്രഹ ഭൂമിയാണ്മീൻ പിടിപ്പാറ .പാറക്കൂട്ടങ്ങൾ പിന്നിട്ടു  മുകളിലെത്തുമ്പോൾ  മൈലാടും പാറയാണ്‌ ..അവിടെ എത്തിയാൽ കടപ്പുറത്ത് നിൽക്കുന്ന പ്രതീതിയാണ് . നല്ല കാറ്റാണ് , ക്ഷീണമെല്ലാം അതോടെ അകലും. പാറക്കൂട്ടങ്ങൾക്കു വിവിധ മരങ്ങൾ സമൃദ്ധമായി വളരുന്നു. പുൽത്തൈലത്തിന്റെ നറുമണം തൂകുന്ന ഇഞ്ചപ്പുല്ല് മേടുകളോളം വളർന്നുനിൽക്കുന്നു. സമീപം കൂറ്റൻ ഏഴിലംപാല. അതിന്റെ ചുവട്ടിൽ ഇഞ്ചപ്പുല്ലിന്റെ നാമ്പുകൾ പൊട്ടിച്ചു മണപ്പിച്ച് അൽപനേരം ഇരിക്കാം. ഭൂമിയും ആകാശവും തൊട്ടുതൊട്ടു നിൽക്കുന്ന മൈലാടും പാറമീൻ പിടിപ്പുപാറ തടാകത്തിൽ നിന്നും കാട്ടുമരങ്ങളും റബ്ബർ മരങ്ങളും  ഇടതൂർന്നു വളരുന്ന കുത്തനെയുള്ള കയറ്റം 100 മീറ്ററോളം പിന്നിട്ടാൽ മൈലാടും പ്പാറയിൽഎത്താം   പാറമുകളിൽ നിന്നാൽ കൊട്ടാരക്കര പട്ടണവും സമീപ പ്രദേശങ്ങളും നന്നായി കാണാം. മീൻ പിടിപ്പാറ യിലെ ജൈവ സമ്പത്തിനെ കുറിച്ച് പലരും ഗവേഷണം നടത്തിയിട്ടുണ്ട് .പല  തരത്തിലുള്ള  പക്ഷികളുടെയും സസ്യങ്ങളുടെയും ഒരു സങ്കേതം തന്നെയാണ് മീൻ പിടിപ്പാറ .പെരുമ്പാമ്പും മുള്ളൻപന്നിയും പതിവായി കടന്നുപോകുന്ന പാത അവിടെ ഉണ്ടായിരുന്നതായി പറയുന്നു .പാറലോബികൾ  മനോഹര ഭൂമിയുടെ സൗന്ദര്യത്തെ കവർന്നെടുത്തിട്ടുണ്ട് ..കേരള കാവ്യ കലാ സാഹിതി ,മീൻ പിടിപ്പാറ വിനോദ സഞ്ചാര വികസന സമിതി  എന്നീ സംഘടനകൾ  മീൻ പിടിപ്പാറയുടെ  വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്നു .ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകളുണ്ടെങ്കിലും അതു ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളൊന്നുംഇവിടെ  ഉണ്ടായിട്ടില്ല. പാറകളെ ബന്ധിപ്പിച്ചു സാഹസിക ടൂറിസംഇക്കോ ടൂറിസംതുടങ്ങിയ  പദ്ധതികൾ ആവിഷ്കരിച്ചാൽ വിനോദസഞ്ചാരികൾ ഇങ്ങോട്ടേക്ക് ഒഴുകും. ഇപ്പോൾ തന്നെ നൂറുകണക്കിനു സഞ്ചാരികൾ വരുന്നുണ്ട്. ഇവിടം  ഔഷധസസ്യങ്ങളുടെ കലവറയാണ്., പാറകളെ ബന്ധിപ്പിച്ച് റോപ് വേ നിർമ്മിച്ചാൽ  വരുമാനം പലമടങ്ങായി വർദ്ധിക്കും .കൊട്ടാരക്കര പട്ടണത്തിൻറെ സമീപത്തുള്ള കേന്ദ്രമായതിനാൽ  വളർച്ച  അതിവേഗത്തിലായിരിക്കും .മീൻ പിടിപ്പാറയുടെ  ടൂറിസം സാധ്യതകൾ വിനിയോഗിക്കാനും അവിടെ വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും ഡിടിപിസി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് . പാറകളിൽ കൈവരികൾ സ്ഥാപിക്കുക, ടൂറിസം ഇൻഫർമേഷൻഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കുക, പേ ആൻഡ് യൂസ് ടോയ്ലെറ്റുകൾ നിർമിക്കുക, റസ്റ്ററന്റ്,നീന്തൽ കുളം , പാർക്കിങ്ങ് സൗകര്യങ്ങൾ തുടങ്ങിയവക്കായി  40  ലക്ഷം അനുവദിച്ചു കഴിഞ്ഞു .മീൻ പിടിപ്പാറവരെയുള്ള റോഡ്നിർമ്മാണം പൂർത്തിയായി കഴിഞ്ഞു . മീൻ പിടിപ്പുപാറയിൽ ടൂറിസം വികസന സമിതിയുടെ ഓഫീസ് തുറക്കാനും പരിപാടിയുണ്ട് . കൊട്ടാരക്കരയുടെ പുരോഗതിയുടെ ആക്കംകൂട്ടാൻ മീൻ പിടിപ്പാറ ടൂറിസം പദ്ധതിക്ക് കഴിയും.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ